വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 336 റൺസെടുത്തിട്ടുണ്ട്. 179 റൺസുമായി യശസ്വീ ജയ്സ്വാളും അഞ്ച് റൺസുമായി ആർ അശ്വിനുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ യശസ്വീ ജയ്സ്വാളിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് രക്ഷിച്ചത്. ജയ്സ്വാൾ 257 പന്തിൽ 17 ഫോറും അഞ്ച് സിക്സും ഉൾപ്പടെ 179 റൺസുമായി പുറത്താവാതെ നിൽക്കുന്നു. സിക്സർ പറത്തിയാണ് ജയ്സ്വാൾ സെഞ്ച്വറി തികച്ചത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ പതിനാലും ശുഭ്മാൻ ഗിൽ മുപ്പത്തിനാലും ശ്രേയസ് അയ്യർ ഇരുപത്തിയേഴും അരങ്ങേറ്റക്കാരൻ രജത് പത്തിദാർ മുപ്പത്തിനാലും അക്സർ പട്ടേൽ ഇരുപത്തിയേഴും ശ്രീകർ ഭരത് പതിനേഴും റൺസിന് പുറത്തായി.
രെഹാൻ അഹമ്മദും ഷുഐബ് ബഷീറും രണ്ട് വിക്കറ്റ് വീതവും ജയിംസ് ആൻഡേഴ്സണും ടോം ഹാർട്ട്ലിയും ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 28 റൺസിന് ജയിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍