ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടുന്ന ഇന്ത്യ ബൌളറെന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. വിശാഖപട്ടണത്ത് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ പുറത്താക്കിയാണ് 30കാരനായ ബുംറയുടെ നേട്ടം.
മുപ്പത്തിനാലാം ടെസ്റ്റിലാണ് ബുംറ 150 വിക്കറ്റ് തികച്ചത്. ആകെ 6781 പന്തുകളെറിഞ്ഞാണ് ബുംറ 150 വിക്കറ്റിലെത്തിയത്. 7661 പന്തിൽ150 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് രണ്ടാമത്. മുഹമ്മദ് ഷമിയും കപിൽ ദേവുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ബുംറയ്ക്ക് ആകെ 152 വിക്കറ്റായി. ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ ഒലി പോപ്പിന്റെ വിക്കറ്റ് തെറിപ്പിച്ചതാണ് ഇന്നലെ ബുംറയുടെ ഏറ്റവും മനോഹരമായ പന്ത്.
0 അഭിപ്രായങ്ങള്‍