യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. ക്വാര്‍ട്ടറില്‍ നിന്ന് മുന്നേറിയ സ്‌പെയിന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് ടീമുകൾ ഫൈനൽ ലക്ഷ്യമിട്ട് സെമിയിൽ ഏറ്റുമുട്ടും.
ആദ്യ സെമിയില്‍ സ്‌പെയിൻ ചൊവ്വാഴ്ച രാത്രി 12.30 ഫ്രാന്‍സിനെ നേരിടും. ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ കീഴടക്കിയപ്പോള്‍ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് ജര്‍മനിയെ വീഴ്ത്തിയാണ് സെമിയിലെത്തിയത്.
കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് സ്പെയ്ൻ വരുന്നത്. ഈ യൂറോയിൽ ഏറ്റവും നന്നായി കളിച്ച ടീമും സ്പെയ്നാണ്. കിലിയൻ എംബാപ്പേയുടെ ഫ്രാൻസ് അഞ്ച് കളിയിൽ ആകെ നേടിയത് മൂന്ന് ഗോളാണ്. ഇതിൽ ഒരു പെനാൽറ്റിയും എതിരാളികൾ സമ്മാനിച്ച രണ്ട് സെൽഫ് ഗോളും.
രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ബുധനാഴ്ച രാത്രി 12.30 നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. തുര്‍ക്കിയെ കീഴടക്കിയാണ് നെതർലൻഡ്സ് ഇരുപത് വർഷത്തിന് ശേഷം യൂറോകപ്പ് സെമിയിലെത്തിയത്.
ഇംഗ്ലണ്ട് പ്രതീക്ഷിച്ച മികവിലേക്കെത്താതെ തട്ടിത്തടഞ്ഞപ്പോൾ, പ്രതീക്ഷയ്ക്കൊപ്പം നിൽക്കുന്ന മികവോടെയാണ് നെതർലൻഡ്സിന്റെ മുന്നേറ്റം.
0 അഭിപ്രായങ്ങള്‍